Tuesday 7 June 2011

കനകകുന്നിലെ ഒരു സായാഹ്നം

04/06/2011 ശനി 

പതിവില്ലാതെ വാര്‍ത്ത‍ ഒന്ന് കേട്ടു കളയാം എന്ന് കരുതി ടിവി യുടെ മുന്നില്‍ ഇരിപ്പ് ഉറപ്പിച്ചു. ഏഷ്യാനെറ്റിലെ സുന്ദരി ആയ ചേച്ചി വാര്‍ത്ത വായിക്കുന്ന കേട്ടപ്പോള്‍
വാര്‍ത്ത കേള്‍ക്കണം എന്ന് ഇല്ല എങ്കിലും എന്തോ വാര്‍ത്ത‍ വരാന്‍ ഉണ്ട് എന്നാ പോലെ വാര്‍ത്ത‍ വായിക്കുന്ന ചേച്ചിയുടെ വായും നോക്കി ഇരിക്കുവായിരുന്ന എന്റെ മുന്നില്‍ അതാ വരുന്നു
അതി ഗംഭീരം ആയ ഒരു വാര്‍ത്ത‍ " കനകകുന്നില്‍ ചക്ക മഹോത്സവം"... തേടിയ വള്ളി കാലില്‍ ചുറ്റി എന്ന പോലെ കേട്ട പാതി കേള്‍ക്കാത്ത പാതി ഫോണ്‍ തപ്പി പിടിച്ചു എടുത്തു .......

പിന്നെയാ സമയത്തിനെ ബോധം വന്നത് :) സമയം രാത്രി പതിനൊന്നര. ഈ സമയത്തു നമ്മുടെ പ്രിയങ്ങരനായ ടോണി കുട്ടനെ വിളിച്ചു " കനകകുന്നില്‍ നാളെ പോയാലോ ? " എന്ന് ചോദിക്കാന്‍ ഉള്ള ധൈര്യം എനിക്ക് ഇല്ലാത്തതിനാല്‍ ഒരു മെസ്സേജ് അയച്ചു " അളിയ നാളെ നമുക്ക് കനകകുനില്‍ ചക്ക മേളക്ക് പോയാലോ ? "
ഇന്ത്യയുടെ റോക്കറ്റ് പോലെ ശടെ ന്നു തിരികെ വന്നു റിപ്ല്യ്  " ഓക്കേ പോകാം "..... പിറ്റേ ദിവസത്തേക്ക് ഉള്ള പണി ആയല്ലോ എന്ന് കരുതി സന്തോഷപൂര്‍വ്വം കിടന്നു ഉറങ്ങി :)

പിറ്റേ ദിവന്സം പുലര്‍ച്ചെ
(( പ്രിത്യേകിച്ചു എഴുതാന്‍ ഒന്നും ഇല്ല :)  )



വൈകുന്നേരം
ഏകദേശം 3 മണിക്ക് ടെക്നോ പാര്‍കിന്റെ സ്വന്തം പുത്രനായ അരുണ്‍ പ്രഭാതിനെയും ടോണി കുട്ടനെയും കൂട്ടി നമ്മള്‍ കനകകുന്നില്ലേക്ക് യാത്ര ആയി. നല്ല തിരിക്കു കാണുമല്ലോ, എവിടെ വണ്ടി പാര്‍ക്ക്‌ ചെയ്യും, എപ്പോ തിരിച്ചു ഇറങ്ങാന്‍ പറ്റും എന്നീ ചിന്തകളുമായി നമ്മള്‍ മൂവര്‍ സംഘം യാത്ര തുടര്‍ന്നു.
മ്യൂസിയം പോലീസ് സ്റ്റേഷന്‍ നു മുന്നില്‍ വാഹനം പാര്‍ക്ക്‌ ചെയ്തു കനകകുന്നിനു അകത്തേക്ക് നടന്നു...സമയം മൂന്നു മണി ആയെ ഉള്ളു എന്ന കാരണത്താല്‍ ആണോ എന്തോ ആള്‍ക്കാര്‍ തീരെ കുറവ്.
ഓരോരുത്തരും ഈച്ചയും ആട്ടി ഇരിക്കുന്നു. വെറുതെ പറഞ്ഞത് അല്ല , ചക്ക ആയതു കാരണം ഈച്ച വരും അല്ലോ, സ്വാഭാവികം  :)


ആദ്യത്തെ രണ്ടു മൂന്ന് സ്ടാല്‍ ഒരു രസമില്ലാതവ. ചുമ്മാ അവിടെ ഇവിടെ ചക്കയുടെ ഓരോ ഓരോ പടം ഒട്ടിച്ചു വച്ചിരിക്കുന്നു. ശെടാ ഇതെന്തു പാട് വന്നത് വേസ്റ്റ് ആകുമോ എന്ന് കരുതി മുന്നോട് നടന്ന നമ്മുടെ മുന്നില്‍ ചക്ക കൊണ്ടുള്ള വിഭവങ്ങളുടെ ചാകര പ്രത്യക്ഷപെട്ടു. ആഹഹ ആഹഹ ആദ്യം ചെന്ന് പെട്ടെത് ഒരു ബ്രെഹ്മി വില്‍ക്കുന്ന സ്ടാളില്‍ . ബ്രെഹ്മി പായസം കണ്ടപ്പോ കൂടെ വന്ന അരുണിന് ഒരു ആഗ്രഹം. ബ്രെഹ്മി ഓര്‍മ്മ ശക്തിക്ക് നല്ലത് എന്ന് അവന്‍ കേട്ടിട്ട് ഉണ്ട് പോലും. അവനെ രാജ സര്‍ രണ്ടു ദിവസം മുന്നേ വിളിച്ച തെറി ഓര്‍മ ഇല്ല പോലും. അത് ഓര്‍ക്കാന്‍ വേണ്ടി എന്നോണം അവന്‍ വാങ്ങി അടിച്ചു ഒരു ഗ്ലാസ്‌ ബ്രെഹ്മി പായസം. അവന്റെ മുഖം കണ്ടപ്പോ ഈശ്വര ഇത് വേപ്പിന്‍ പട്ട ആണോ എന്ന് ഒരു തോന്നല്‍ . ഞാനും ടോണിയും ഒരേ സ്വരത്തില്‍ പറഞ്ഞു -

എസ്കേപ്പ് "

അത് കഴിഞ്ഞു അത് കഴിഞ്ഞു അവിടെ അരങ്ങേറിയത്  ഒരു ചക്കയെ എങ്ങനെ ഒക്കെ ആക്കം എന്നുള്ളതിന് ഒരു ഉദാഹരണം ആണ്.

ചക്ക ഐസ് ക്രീം , ചക്ക പുട്ട്, ചക്ക പായസം, ചക്ക പുഴുക്ക്...അങ്ങനെ പോകുന്നു വിഭവങ്ങള്‍ .. ദോഷം പറയരുതല്ലോ .... ഒരു വിധം ഉള്ള എല്ലാം ട്രൈ ചെയ്തു ചക്ക മഹോത്സവം  നമ്മള്‍ പൊടി  പൊടിച്ചു . അവസാനം ഉഷ്ണം താങ്ങാന്‍ വയ്യാതെ ആയപ്പോ നമ്മള്‍ സ്ടാളിന്റെ വെളിയിലേക്ക് ചാടി. എന്തോ ഒരു ആശ്വാസം. വളരെ നല്ല കാലാവസ്ഥ. കുറച്ചു നേരം പുറത്തു പൊയ് ഇരിക്കാം എന്ന് കരുതി നമ്മള്‍ നിശാഗന്ധി ഓപ്പണ്‍ തിയറ്റര്‍ ലെക്ഷ്യം ആക്കി നടന്നു ....


അവിടെ കനക്കുന്നു കൊട്ടാരത്തില്‍  എന്തോ സാംസ്‌കാരിക പരുപാടികള്‍ നടക്കുനുണ്ടായിരുന്നു ... മഴ വീണ്ടും തകര്‍ത്തു പെയ്തു തുടങ്ങിയതിനാല്‍ ഓടി നമ്മള്‍ വീണ്ടും സ്ടാളില്‍ എത്തി.
അപ്പോള്‍ നമുടെ ഓഫീസിലെ കുറെ പേര്‍ ഫാമിലി ആയി നടന്നു വരുനത്‌ കണ്ടു :)

മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് സൂര്യ രാജേഷ്‌ , മോള്‍ കുഞ്ഞാറ്റ , മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് രാഹുല്‍ , രാഹുലിന്റെ കോ ബ്രദര്‍ ആന്‍ഡ്‌ വൈഫ്‌ എന്നിവര്‍ ആയിരുന്നു ചക്ക ഫെസ്റ്റ് കാണാന്‍ അവിടെ എത്തിയ
പുന്യത്മക്കള്‍ :)

അവരോടു ടാറ്റാ പറഞ്ഞു നമ്മള്‍ വീണ്ടു സ്ടാളിന്റെ ഉള്ളില്‍ പ്രവേശിച്ചു :) ഈ സമയം കൊണ്ട് സ്ടാല്‍ ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു . അപ്പൊ എത്തി നമ്മള്‍ പ്രതീക്ഷിച്ച ആ സുഗന്ധം ... നല്ല ദോശയും ചിക്കന്‍ ചില്ലിയും ......... വാങ്ങിയതെല്ലാം ഒരു പൊതിയില്‍ ആക്കി വീണ്ടും അത്  അകത്താക്കാനുള്ള വ്യഗ്രതയോടെ പുറത്തേക്കു ഇറങ്ങി :)

നല്ല ഒരു സ്ഥാലം കണ്ടു പിടിച്ചു :) കൊള്ളാം നല്ല ദോശ , നല്ല ചിക്കന്‍ .



വന്ന കാര്യം ഭംഗിയായി നിറവേറ്റിയ  സംതൃപ്തിയോടെ നമ്മള്‍ തിരികെ ഭാവങ്ങങ്ങളിലെക്കുള്ള യാത്ര തിരിച്ചു :)